ഗുരുവായൂരപ്പന്റെ യശോദാമ്മ

സുന്ദരിയും ഭക്തയുമായ ശ്രീദേവി അന്തർജനത്തെ പറവൂരിനടുത്തുള്ള കുരൂർ ഇല്ലത്തേക്ക് വേളി കഴിച്ചു കൊണ്ടുവന്നതാണ്.. അകാല വൈധവ്യം വിധിച്ച ആയമ്മക്ക് മക്കളും ഉണ്ടായിരുന്നില്ല. തന്റെ മാനസ ഗുരുവായ വില്വമംഗലത്തേപ്പോലെ കറ കളഞ്ഞ ഗുരുവായൂരപ്പ ഭക്തി. എല്ലാം മറന്ന് ഭഗവാനെ ഭജിച്ചു തുടങ്ങി.. ഉണ്ണികൃഷ്ണൻ മനസിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് എന്ന പുന്താന ഈരടികളിൽ സർവ്വവും സമർപ്പിച്ച അമ്മ. സദാ ഗുരുവായൂരപ്പൻ ബാലക രൂപത്തിൽ തന്റെ കൂടെ ഉണ്ടെന്ന മട്ടിൽ വർത്തമാനവും കളി ചിരിയുമായി കാലം കടന്നു പോയി..


എന്നും ഏഴര വെളുപ്പിനെഴുന്നേറ്റ് കുളിച്ച് പൂജാമുറിയിൽ കയറി ഉണ്ണികൃഷ്ണനെ പ്രാർത്ഥിച്ചിട്ടേ ജലപാനം പോലുമുള്ളു.. കാലം കുറെ ആയി. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും അമ്മ നാരായണ പൂജ മുക്കാറില്ല.. പൂജക്ക്  ഒരുക്കാൻ അയൽപക്കത്തെ ആളുകൾ ഒക്കെ സഹായിക്കും. ഒരു ദിവസം സഹായികളെ ആരെയും ഇല്ലത്തേക്ക് കണ്ടില്ല.കുരൂരമ്മ വിഷമിച്ചിരുന്നപ്പോൾ ഒറ്റത്തോർത്ത് ഉടുത്ത നല്ല മുഖശ്രീ ഉള്ള ഒരു  കരുമാടിക്കുട്ടൻ മുന്നിലേക്ക് വന്നു. താൻ അയൽപക്കത്തുള്ള കുട്ടിയാണെന്നും വീട്ടിൽ നിന്ന് അമ്മ പറഞ്ഞയച്ചതാണെന്നും പറഞ്ഞ് കുരുരമ്മയെ സഹായിക്കാൻ വന്നു.. ഉണ്ണി വളരെ നന്നായി പൂജക്ക് ഒരുക്കി കൊടുക്കും. കുറച്ചു ദിവസം കൊണ്ട് കുരൂരമ്മക്ക് ഉണ്ണിയെ കാണാതെ വയ്യന്നായി..


മഹാ വികൃതി ആണ് ഉണ്ണി. പൂജക്ക് ഒരുക്കുന്നിതിടയിൽ എന്നെ ആരോ വിളിക്കുന്നു എന്ന് പറഞ്ഞ് ഒറ്റ പോക്കാണ്. രാവിലെ അമ്മ പൂജാ മുറിയിൽ കയറി മണി അടിച്ചാൽ ഉടൻ ഉണ്ണി എത്തുകയും ചെയ്യും. ഈ ഉണ്ണിയെ കുളിപ്പിക്കുന്നതും ഒരുക്കുന്നതുമെല്ലാം അമ്മക്ക് ഒരു പാട് ഇഷ്ടമാണ്.ഒരു ദിവസം കുരൂരമ്മ തൈര് കലക്കിക്കൊണ്ടിരിക്കവേ ഉണ്ണി തൈര്കത്തിൽ കയ്യിട്ട് വെണ്ണ നക്കി തിന്നു.. ദേഷ്യം ഭാവിച്ച അമ്മ ഉണ്ണിയെ പറക്കൊട്ടക്കകത്ത് അടച്ചിടുക പോലുമുണ്ടായി..


അങ്ങിനെ ഇരിക്കെ അവിടെ അടുത്തുള്ള സ്ഥലത്ത് വില്വമംഗലം സ്വാമി എത്തിയിട്ടുണ്ടെന്നറിഞ്ഞ കുരുരമ്മ പിറ്റേ ദിവസത്തെ പൂജക്കും ഭക്ഷണത്തിനുമായി അദ്ദേഹത്തെ ഇല്ലത്തേക്ക് ക്ഷണിച്ചു. അതിരാവിലെ തന്നെ കുരൂരമ്മയും ഉണ്ണിയും കൂടി എല്ലാ തയാറെടുപ്പുകളും നടത്തി.
പക്ഷെ കുരൂരമ്മക്ക് കൊടുത്ത വാക്ക് വില്വമംഗലം മറന്നു പോയി. അദ്ദേഹം വേറൊരു സ്ഥലത്തേക്ക് പൂജക്ക് പോവാൻ തീരുമാനിച്ചു ..


കുരൂരമ്മ സ്വാമിയാർ വരുന്നതും നോക്കി ഇരിപ്പായി. അപ്പോൾ ഉണ്ണി പറഞ്ഞു അമ്മേ സ്വാമിയാർ വരില്ല. നമുക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന അപ്പവും അടയും ഒക്കെ കഴിക്കാം. എനിക്ക് വിശക്കുന്നുമുണ്ട് എന്ന് പറഞ്ഞ് ഒരപ്പം എടുത്തു കടിച്ചു. പൂജാ ദ്രവ്യം നിർമ്മാല്യമായതിന്റെ വിഷമത്തിൽ അമ്മ ഉണ്ണിയെ കടകോലിന്റെ ചരട് കൊണ്ട് ഉമ്മറത്തെ തൂണിൽ കെട്ടിയിട്ടു.


അതേ സമയം വില്വമംഗലം വേറെ സ്ഥലത്തേക്ക് പൂജക്ക് തയാറായി ഇറങ്ങി. സഹായികൾ ശംഖനാദം മുഴക്കി. ശബ്ദം വരുന്നില്ല.. പലതവണ ശ്രമിച്ചിട്ടും ശംഖനാദം വരുന്നില്ല.. വില്വമംഗലം പരിഭ്രമിച്ചു. ഉണ്ണിക്കണ്ണനെ മനസാ സ്മരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ചെവിയിൽ ഭഗവാന്റെ ശബ്ദം കേട്ടു
" എന്റെ അമ്മക്ക് കൊടുത്ത വാക്ക് തെറ്റിച്ചില്ലേ വില്വം മംഗലം" എന്ന്.  അപ്പോൾ അദ്ദേഹത്തിന് കുരുരമ്മക്ക് കൊടുത്ത വാക്ക് ഓർമ്മ വന്നു.നേരെ അങ്ങോട്ടേക്ക് യാത്ര തിരിച്ചു. കുരുർ ഇല്ലത്ത് ചെന്ന അദ്ദേഹം കണ്ടതോ തന്റെ പൊന്നുണ്ണിയായ ഗുരുവായൂരപ്പനെ അതാ കുരൂരമ്മ  തൂണിൽ പിടിച്ചു കെട്ടിയിട്ടിരിക്കുന്നു..  കള്ള പുഞ്ചിരിയോടെ ഭഗവാൻ വില്വമംഗലത്തെ നോക്കി പരിഹസിച്ചു.  സ്വാമിയാർ കുരുരമ്മയുടെ കാൽക്കൽ സ്രാഷ്ടാംഗം വീണ് തൊഴുതു.ഉണ്ണിയുടെ കാൽക്കലും വീണ് തൊഴുതു. അപ്പോഴേക്കും ഉണ്ണിയെ കാണാതായി. 


തന്റെ കൂടെ കുറെ നാളായി സഹായിയായി വന്ന ഉണ്ണി സാക്ഷാത് ഗുരുവായൂരപ്പനായിരുന്നെന്ന്  വില്വമംഗലത്തിൽ നിന്നറിഞ്ഞ ആ സാധു  അധികം താമസിയാതെ ഭഗവദ്പാദം പൂകി..

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments