തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങൾ
തിരുപ്പതിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അറിയാത്തവര്‍ ചുരുക്കമായിരിക്കും. മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ധാരാളം നിഗൂഢതകളും വിശ്വാസങ്ങളും സ്വന്തമായുണ്ട്. അതിലൊന്നാണ് ഇവിടുത്തെ പ്രശസ്തമായ സ്വര്‍ണ്ണക്കിണര്‍.
കൃഷ്ണദേവരായരുടെ കാലത്തെ നിര്‍മ്മിതി
സ്വര്‍ണ്ണക്കിണറിന്റെ ചരിത്രം ആരംഭിക്കുന്നത് വിജയനഗര രാജാക്കന്‍മാരുടെ കാലത്താണ്. വിജയനഗര രാജാവായ കൃഷ്ണദേവരായര്‍ തന്റെ ഭക്തിയുടെ പ്രതീകമായാണത്രെ സ്വര്‍ണ്ണക്കിണര്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ്
തിരുമലയെക്കുറിച്ച് പറയുന്നതിനു മുന്‍പ് ഇതിന്റെ ചരിത്രം അല്പം അറിഞ്ഞിരിക്കണം. രാജഭരണക്കാലത്ത് തന്നെഇവിടുത്തെ സ്വര്‍ണ്ണക്കിണര്‍ അടച്ചുപൂട്ടി എന്നാണ് വിശ്വാസം.
സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ കിണര്‍പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഒരു കിണറായിരുന്നുവത്രെ അത്.
മറയുന്ന കിണര്‍
കുറേക്കാലത്തോളം ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കുമായി ഈ കിണറില്‍ നിന്നും വെള്ളം ശേഖരിച്ചിരുന്നുവത്രെ. പിന്നീട് കുറേക്കാലത്തിനു ശ്ഷം ഇതിന്റെ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പതുക്കെ മറഞ്ഞ ഇതിനു പകരം മറ്റൊരു കിണര്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് ജലം മലിനമണോ എന്ന സംശയത്തെത്തുടര്‍ന്ന് ഇത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 2007 ല്‍ ഇത് പിന്നെയും ഉപയോഗിക്കാന്‍ തുടങ്ങി.
സപ്തഗിരി
തിരുമലയില്‍ കാണപ്പെടുന്ന ഏഴു കുന്നുകളിലൊന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ ക്ഷേത്രം സപ്തഗിരി എന്ന് അറിയപ്പെടുന്നു. വിഷ്ണു കിടക്കുന്ന ശേഷനാഗത്തിന്റെ ഏഴ് ഫണങ്ങളോട് ഈ ഏഴുമലകളെ താരതമ്യം ചെയ്തിരിക്കുന്നത് ചിലയിടങ്ങളില്‍ കാണാന്‍ സാധിക്കും. അതില്‍ ഏഴാമത്തെ ഫണം അഥവാ ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ പൗരാണിക ക്ഷേത്രം
വിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇവിടം ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രമാണത്രെ.ബാലാജി, ഗോവിന്ദ, ശ്രീനിവാസ തുടങ്ങിയ പേരുകളിലും വെങ്കിടേശ്വരന്‍ ഇവിടെ അറിയപ്പെടുന്നു.
പാപമോചനവും മോക്ഷഭാഗ്യവും
വൈകുണ്ഠമാസത്തിലെ ഏകാദശിയാണ് ഇവിടുത്തെ ഏറ്റവും പുണ്യദിവസമായി കണക്കാക്കുന്നത്. അന്ന ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് പാപമോചനവും മോക്ഷഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസമാണ് ഇവിടെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്.
തലമുടി കാണിക്ക
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തലമുടി. ഇവിടെ എത്തുന്നവരില്‍ മിക്കവരും ഭഗവാന് കാണിക്കയായി തങ്ങളുടെ തലമുണ്ഡനം ചെയ്ത് ആ തലമുടി ഇവിടെ സമര്‍പ്പിക്കും. ഇങ്ങനെ കിട്ടുന്ന മുടി ക്ഷേത്രഭരണസമിതി ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്.
നീലാദേവിക്കുള്ള സമര്‍പ്പണം
ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന മുടി മുഴുവനും ഗന്ധര്‍വ്വ രാജകുമാരിയായ നീലാദേവിക്കുള്ളതാണത്രെ. ഒരിക്കല്‍ ബാലാജിയുടെ തല ഒരു ആട്ടിടയനുമായി കൂട്ടിയിടിക്കുകയുണ്ടായി. ഇടിയുടെ ആഘാതത്തില്‍ ബാലാജിയുടെ തലയുടെ ഒരു ചെറിയ ഭാഗത്തെ മുടി നഷ്ടപ്പെട്ടു. ഇതുകണ്ട ഗന്ധര്‍വ്വ രാജകുമാരിയായ നീലാദേവി തന്റെ മുടിയുടെ ഒരുഭാഗം മുറിച്ചെടുത്ത് മാന്ത്രിക ശക്തിയാല്‍ ബാലാജിയുടെ തലയില്‍ വെച്ചുകൊടുത്തു. ദേവിയുടെ ത്യാഗത്തില്‍ സംപ്രീതനായ ബാലാജി ദേവിക്ക് ഒരു വാക്കു കൊടുത്തു. ഇവിടെയെത്തുന്ന തന്റെ ഭക്തര്‍ തലമുണ്ഡനം ചെയ്യുമെന്നും നീലാദേവിയായിരിക്കും അതിന്റെ അവകാശിയെന്നുമായിരുന്നു അത്. ഇവിടുത്തെ ഏഴുകുന്നുകളിലൊന്നിന്റെ പേര് നീലാദ്രിയെന്നാണ്.
കെടാത്ത വിളക്കുകള്‍
ആയിരക്കണക്കിന് വര്‍ഷങ്ങളായി കെടാതെ കത്തിക്കൊണ്ടിരിക്കുന്ന വിളക്കുകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വിഗ്രഹത്തിനു മുന്നിലാണ് ഈ അത്ഭുത കാഴ്ചയുള്ളത്.
0 Comments