തത്വമസി

ചന്ദോക്യോപനിഷത്തില്‍, ഉദ്ദാലകന്‍, തന്‍റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്..

*തത്വമസി!! (അതു നീ തന്നെയാകുന്നു)*

അത് കേട്ട് ശ്വേതകേതുവിനും സംശയം.. ഞാന്‍ എങ്ങനെ പരമാത്മാവാകും??

അതിനു മറുപടിയായി ഉദ്ദാലകന്‍ തന്‍റെ മകനോട് "അഗ്നി കൊണ്ട് വരുവാന്‍ പറഞ്ഞു."

ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു!!

"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?"... ഉദ്ദാലകന്‍റെ ചോദ്യം.

ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു!!

"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?"... വീണ്ടും അതേ ചോദ്യം.

ശ്വേതകേതു ഉടനെ ഒരു കനല്‍ക്കട്ട എടുത്തു ചകിരിയില്‍ വെച്ച് കൊണ്ട് ചെന്നു!!

"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?"

ശ്വേതകേതുവിനു സഹികെട്ടു, അവന്‍ തിരിച്ച് ചോദിച്ചു:

"എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?"

"അതെ, അതാണ്‌ നിന്‍റെ ചോദ്യത്തിനുള്ള ഉത്തരം.   അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്‌.  അതുപോലെ പരമാത്മാവിനു ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്‍റെ ശരീരം.   അതായത് *പരമാത്മാവ്‌ നിന്നിലും എന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു"*

തത്വമസി പൊരുൾ

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments